Tuesday, December 13, 2011

Nurse's Strike at AIMS The untold story*


It is really shocking to see the celebrative mood in many circles at the recent crisis in AIMS hospital regarding nurses strike. Every Keralite knows the great service Amma is rendering to society. AIMS has been a pillar of medical support to all those who find it difficult to afford even nominal medical care. It is unthinkable how the entire media forgets this past and project an unfortunate situation that has unfolded. Imagine a 1500 bed hospital where nurses strike without any notice and the inconvenience the patients are put through. It is truly a miracle that no patient casualties were reported due to this strike. Instead of highlighting the grave danger the strike can cause to the well being of patients, the media was showing its bias by finding fault only with the hospital. One feels the pinch only when our own kith and kin suffer from such inhuman strikes.



From the media itself, I came to know that AIMS is paying highest salary to nurses in Kerala. It is well known that charges for most medical services, including medicines, is less in AIMS than in most hospitals in Kerala. Recently, I met a rikshaw driver in a train to Mumbai. He was returning to Mumbai after a surgery in AIMS. A Mumbai hospital had assessed the cost of surgery at Rs. 5 lakhs. With the help of some well wishers he got the surgery done in AIMS and it cost him a total of Rs. 1.0 lakh. The hospital actually returned him Rs. 30,000 from the original deposit of Rs. 1.3 lakhs. He could hardly believe this was true and there were tears in his eyes. In you travel in cities and rural parts of India in the North AIMS is a household name and people think of AIMS only with reverence. Today thousands from different parts of the country visit AIMS both on account of quality medical care and affordable cost of treatment. No other hospital in India can claim this status.
   From the developments in the last few days, it is quite evident that several forces are operating behind the scenes to sabotage this great institution. We Keralites have been spared of the high medical charges prevalent in outside states only because of AIMS. Let us not forget that when AIMS started functioning in 1998, the fees for open heart surgery in Kerala dropped from Rs. 1.5 – 2.0 lakhs to Rs. 75, 000. So was the case with several other medical services. It was really unfortunate that no one from AIMS management talked to the media during the strike and gave their version. The total silence from AIMS management was exploited to the hilt by vested interests to to tarnish the name of the hospital.
  

Regarding the alleged attack on the organizers, we all know that in several instances in Kerala in the past when complaints of misuse of authority, violence or a wrong doing is reported from any institution, the concerned person is liable to answer the charges. For eg. in the case of Sister Abhaya’s murder no one accused Pope or Bishop to answer for the charges. If a police constable beats up a person, would the Chief Minister be made answerable for this action? Of course, the Chief Minister is expected to take action if the policeman has done something wrong. In any organization, such acts will be reported to the police and it is the responsibility of the police to initiate suitable action. However, in AIMS we could see that everyone wants to point the finger at Amma to prove a point. Amma has several institutions and it is illogical to make Amma responsible for the actions of each and every individual who is working in these institutions. Assuming that an AIMS staff got provoked by the agitators and he retaliated, any organization is expected to take action and if required report the matter to the police. It is not fair to sit in judgment that the staff acted in a certain manner with the knowledge and instructions of the management. Most sections of the media tried to portray the management in a poor light and tried to indict them without even ascertaining the facts. The media completely overlooked this aspect and is trying it seems that they are desperate to tarnish Amma’s pristine image in today’s world, a result of a life of dedication and sacrifice for more than four decades.


*ഹൃദയപൂര്‍വത്തിലേക്ക്  ഒരു സുഹൃത്ത് അയച്ചു തന്ന ലേഘനം,

Thursday, December 8, 2011

നേഴ്സുമാര്‍ക്ക് നീതിവേണം രോഗികള്‍ക്കോ ?



നേഴ്സുമാരുടെ അവകാശങ്ങള്‍ക്കുവേണ്ടി സമരം കുറെ ദിവസങ്ങള്‍ ആയി ആരംഭിച്ചിട്ട്, ഇപ്പോള്‍ ആ സമരം അമൃത ആശുപത്രിയിലേക്കും(AIMS) വ്യാപിച്ചിരിക്കുന്നു. ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ഏതൊരു സമരവും പിന്തുണ അര്‍ഹിക്കുന്നതാണ്, തങ്ങളുടെ അവകാശത്തിനു വേണ്ടി മിന്നല്‍ പണിമുടക്ക് നടത്തുമ്പോള്‍ രോഗികളുടെ അവകാശങ്ങലെക്കുരിച്ച്ച് അവര്‍ മറന്നു പോകുന്നോ ? നെഞ്ചില്‍ കൈവെച്ച് ഏറ്റു ചൊല്ലിയ നൈറ്റിൻഗേൽ പ്രതിഞ്ജയിലെ വചനങ്ങള്‍ വിസ്മരിക്കപ്പെട്ടു പോയോ ?ഓപ്പറേഷന്‍ തീയറ്ററിന്റെ വാതിലുകള്‍ ഇറങ്ങി പുറത്ത് പോകുമ്പോള്‍ അകത്തു ഓപറേഷന്‍ ടേബിളിന്റെ മുകളില്‍ കിടക്കുന്ന രോഗികളെക്കുറിച്ച് അവര്‍ മറന്നു ഇട്ട യൂണിഫോമിനോട് അല്‍പ്പമെങ്കിലും ആത്മാര്‍ഥത, ചെയ്ത പ്രതിഞ്ഞയോടു കാണിക്കേണ്ട മിനിമം മര്യാദ ഇതൊക്കെ അവര്‍ പാലിച്ചുവോ ? അവര്‍ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാം എന്നാല്‍ മിന്നല്‍ പണി മുടക്ക് നടത്തുമ്പോള്‍ അവര്‍ പന്താടുന്നത് ആ ആശുപത്രിയിലെ പാവം രോഗികളുടെ ജീവന്‍ വച്ചാണ്. സ്വന്തം ബന്ധുക്കള്‍ ആണ് ആശുപത്രിയില്‍ കിടന്നിരുന്നത് എങ്കില്‍ അവര്‍ അത് ചെയ്യുമോ ? നേഴ്സ് മാരുടെ അവകാശത്തെക്കുറിച്ച് നൊമ്പരപ്പെടുന്നവര്‍, കണ്ണീരില്‍ ചാലിച്ച് കേള്‍വികളും ഭാവനകളും ചേര്‍ത്ത് കവിതയെഴുതുന്നവര്‍ ഇതിനെക്കുറിച് മിണ്ടില്ല എന്നറിയാം കാരണം ഇത് നടന്നത് അമൃതയില്‍ ആണല്ലോ...


ഏതാനും നാളുകള്‍ക്ക് മുന്പ് ഇതേ കേരളത്തില്‍; അസീസി കോളേജില്‍ സമരം ചെയ്ത നൂറ്റി അന്‍പത് നെഴ്സുമാരെ പിരിച്ചു വിടും എന്ന് ഭീഷണി മുഴക്കിയപ്പോള്‍ എവിടെയായിരുന്നു ഈ നേഴ്സ് സംരക്ഷകര്‍ ?
അതെ അറിയാം മാങ്ങയുള്ള മാവിനെ കല്ലേറ് കിട്ടുകയുള്ളൂ.അമൃത എന്ന ആശുപത്രിക്ക് സ്ഥലം വാങ്ങാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ആരംഭിച്ച പാര വയ്പ്പുകള്‍ ചില്ലറയല്ല..സ്ഥലം നല്‍കാതിരിക്കാന്‍ പാര വച്ചും, ലോറികള്‍ തടഞ്ഞും, പണിക്കാരുടെ കുടിലുകളിലേക്ക് തീ എറിഞ്ഞും, ലോറിയുടെ ടയരുകള്‍ക്ക് അള്ള്‌ വച്ചും, ഇടപ്പള്ളി സ്റെഷനിലെ റെയില്‍വേ മേല്‍പ്പാലം വരാതിരിക്കാന്‍ കേരളം മുതല്‍ കേന്ദ്രം വരെ പിടി മുറുക്കിയും, പല തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ നടത്തിയും ഒക്കെ അമൃത ആശുപത്രി പൂട്ടിക്കാന്‍ ആവുന്നത്ര ശ്രമിച്ചു, സ്വാശ്രയ കോളേജ് പ്രശ്നത്തില്‍ അനാവശ്യമായ് അമൃതയുടെ പേര് വലിച്ചിഴച്ചു അങ്ങിനെ ഒക്കെ ചെയ്തവരുടെ പതിനെട്ടാമത്തെ അടവാണീ യൂണിയന്‍ നിര്‍മാണം, അമൃതയില്‍ പ്രശ്നങ്ങള്‍ മറ്റേതു സ്വകാര്യ ആശുപത്രിയിലെക്കാള്‍ വളരെക്കുറവാണ്. കാപ്പിറ്റെഷന്‍ ഫീസ് ആയി ഒരു രൂപ പോലും വാങ്ങാതെയാണ് അമൃതയില്‍ ജോലിക്കെടുക്കുന്നത്. അവിടെ ജോലി ചെയ്യുന്ന വലിയൊരു വിഭാഗം നേഴ്സുമാരും അമൃതയിലെ സര്‍ട്ടിഫിക്കറ്റ്നു വേണ്ടി മാത്രം നില്‍ക്കുന്നവര്‍ ആണ്. മറ്റു ഹോസ്പിറ്റലുകളില്‍ രണ്ടു ഷിഫ്ടിനു ജോലി ചെയ്യുമ്പോള്‍ അമൃതയില്‍ മൂന്നു ഷിഫ്റ്റ്‌ ആണ് വച്ചിരിക്കുന്നത്.അതായത് മറ്റു ഹോസ്പിറ്റലുകളില്‍ 12 മണിക്കൂര്‍ ജോലി ചെയ്യുമ്പോള്‍ അമൃതയില്‍ ജോലി 8 മണിക്കൂര്‍ ആണ്.


യൂണിയന്‍ നിര്‍മ്മാണം നേഴ്സുമാരുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അല്ല, നല്ല രീതിയില്‍ നടന്നു പോകുന്ന ഒരു സ്ഥാപനം പൂട്ടിക്കെട്ടിക്കാന്‍ മാത്രമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാം അതിനു ആളും അര്‍ത്ഥവും നല്‍കാന്‍ ഇടതനും,ഇടയനും,ഈഡനും ഒക്കെക്കൂടി ഉള്ളപ്പോള്‍ കാര്യങ്ങള്‍ സുഖം. ആശുപത്രിക്കുള്ളില്‍ കയറി ഉന്തും തള്ളും ഉണ്ടാക്കി കേരളക്കരയാകെ കണ്ണീരണിയിപ്പിക്കുന്ന നാടകീയ സംഭവങ്ങളും കൂടി തയാറായപ്പോള്‍ "ഗംഭീരം"
കേട്ടപാതി കേള്‍ക്കാത്ത പാതി ഇടതന്‍മാരും ഈഡന്‍മാരും ഇടപെടുന്നു ചര്‍ച്ച നടത്തുന്നു,കോടി പോക്കുന്നു, കാറിക്കൂവുന്നു എന്തൊക്കെ കാണണം !
അമൃതാ ഹോസ്പിറ്റലിനെ സംബധിച്ച്ചിടത്തോളം അപവാദങ്ങള്‍ പുതിയതല്ല ആശുപത്രി ആരംഭിച്ച സമയത്ത് 'പുരോഗമന പത്രത്തില്‍' "വൃക്കകള്‍ പിളരും കാലം" എന്നൊരു ലേഘനം എഴുതിയിരുന്നു.. എന്നിട്ട്  അവിടെ ചികിത്സിച്ച എത്രപേരുടെ വൃക്ക പോയി ?
നേര്സുമാരുടെ അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും കണക്കു പറയുന്നവര്‍ അങ്ങിനൊരു സ്ഥാപനം അവിടെ പടുത്തുയര്‍ത്താന്‍ വേണ്ടി ചോര നീരാക്കിയും,മാസങ്ങള്‍ ഉറക്കം കളഞ്ഞും പ്രയത്നിച്ചിട്ടുണ്ട് എന്നത് മറക്കരുത്.
അവരുടെ വിയര്‍പ്പിന്റെ ഫലമാണ് ആ ആശുപത്രി അല്ലാതെ നാടുനീളെ ഭീഷണിപ്പെടുത്തി ബക്കറ്റു പിരിവു നടത്തി കാശുണ്ടാക്കി അതുകൊണ്ട് കേട്ടിപ്പോക്കിയതല്ല.
ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്നാല്‍ സ്വന്തം ജോലിയോടും പിഞ്ചു കുഞ്ഞുങ്ങള്‍ അടക്കമുള്ള രോഗികലോടും അല്പം പോലും ആത്മാര്‍ഥത കാണിക്കാതെ മിന്നല്‍ പണിമുടക്ക്‌ നടത്തിയ ഒറ്റ ഒരാളെപ്പോളും തിരിച്ചെടുക്കരുത് നാളെ മറ്റൊരാവശ്യത്തിനായ് ഓപ്പറേഷന്‍ തീയെറ്ററിനു ഉള്ളില്‍ രോഗിയുടെ ജീവന് വില ഇവര്‍ ചോദിക്കില്ല എന്നു എന്ത് ഉറപ്പാണ് ഉള്ളത് ?

കാര്യം എന്തായാലെന്താ " അമൃതക്ക്" എതിരെ രണ്ടു തെറി വിളിക്കാന്‍ കിട്ടിയ ചാന്‍സ് നഷ്ടപ്പെടുത്തണ്ട.അവര്‍ നല്‍കുന്ന ഉന്നത നിലവാരം ഉള്ള ചികിത്സയും,വിദ്യാഭ്യാസവും ഒന്നും നമുക്ക് പ്രശ്നം അല്ലല്ലോ..

Wednesday, November 9, 2011

കെട്ടും, കറുപ്പുമില്ലാതൊരു ശബരിമല യാത്ര



                                             





അച്ഛന്റെയും അച്ഛമ്മയുടെയും കേട്ട് നിറയ്ക്ക് സാക്ഷ്യം വഹിക്കാനെത്തിയ എന്നെ അപ്രതീക്ഷിതമായ് മലയ്ക്ക് കൊണ്ട് പോകാന്‍ തീരുമാനിച്ചതും, ഗുരുവായൂരപ്പന്‍റെ  മുന്‍പില്‍ വച്ച് മാലയണിഞ്ഞതും അച്ഛന്റെ കയ്യും പിടിച്ചു ഒരു പാട് വലിയ കയറ്റം കേറി അയ്യപ്പനെ കണ്ടതും മലയിറങ്ങി തിരിച്ചു വന്നപ്പോള്‍ കഠിനമായ പനിയും ശര്‍ദ്ദിലും പിടിച്ചതും ഒക്കെയാണ് മനസ്സിന്റെ പിന്നാമ്പുറങ്ങളില്‍ എവിടേയോ മാഞ്ഞ കന്നിയാത്രയെക്കുറിച്ചു ഓര്‍മ്മകള്‍.  പിന്നെ കുറെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ശബരിമല യാത്ര തുടങ്ങി ഇന്നിതാ പതിമൂന്നാം തവണ മല കയറുന്നു.ഇത്തവണത്തെ ശബരിമല യാത്രക്ക് പ്രത്യേകതകള്‍ ഏറെയാണ്‌ , മാലയോ ഇരുമുടിയോ കറുത്ത വസ്ത്രമോ,മറ്റു വൃതചിഹ്നങ്ങളോ ഇല്ല, ലക്‌ഷ്യം ശബരിമല ശുചീകരണം ആണ്..

ഞായറാഴ്ചയുടെയും ബലിപ്പെരുന്നാളിന്‍റെയും ഒക്കെ അവധി ഉള്ളതുകൊണ്ട് മിക്കവാറും വിദ്യാര്‍ത്ഥികളും വീടുകളിലേക്ക് പോകും എന്നാണ് പ്രതീക്ഷിച്ചത്, എന്നാല്‍ വാഹനങ്ങള്‍ പുറപ്പെടേണ്ട സമയമായപ്പോള്‍ പ്രതീക്ഷകള്‍ ഒക്കെ അസ്ഥാനത്തായിരുന്നു എന്നു മനസ്സിലായി. ബസ്സുകള്‍ എല്ലാം നിറഞ്ഞു കവിഞ്ഞു, ശരണം വിളികളോടെ ഞങ്ങള്‍ യാത്ര തിരിച്ചു. അയ്യപ്പ ഭജനകളും ഭക്തി ഗീതങ്ങളും കൊണ്ട് മറ്റൊരു ശരണ പമ്പയായ് ഞങ്ങളുടെ വാഹന വ്യൂഹം മാറി. വിനോദയാത്രകളില്‍ മദ്യത്തിന്റെ ലഹരിയില്‍ തന്നെത്തന്നെ മറന്നു നൃത്തം ആടുന്ന യുവാക്കള്‍ കേരളത്തിനു സുപരിചിതം ആയിരിക്കും, എന്നാല്‍ മലയാളിക്ക് അപരിചിതമായ യുവത്വത്തിന്റെ മറ്റൊരു ഭാവം ആണ് ശബരിമലയിലേക്കുള്ള യാത്രയില്‍ പ്രകടമായത്,അപ്രതീക്ഷിതമായ് കിട്ടിയ മൂന്നു ദിവസത്തെ ഒഴിവു ദിനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിനു വേണ്ടി നീക്കിവയ്ക്കാന്‍ ഒരു പറ്റം യുവാക്കള്‍ മുന്നോട്ടു വരിക എന്നത് വര്‍ത്തമാന കാല ഘട്ടത്തില്‍ തികച്ചും ആശാവഹമായ ഒരു സംഗതി തന്നെയാണ്.

കാടിന്റെ നടുവിലൂടെ ബസ് മുന്നോട്ടു നീങ്ങി കുട്ടികളോട് കൂടിയ ആനക്കൂട്ടവും, കൊമ്പില്‍ കുത്തിയെടുത്ത ചെളിയും തലയെടുപ്പും ഒക്കെയായി ഒറ്റയാനുമെല്ലാം വഴിയരികില്‍ വിസ്മയക്കാഴ്ചയായി.  ഒരു പക്ഷെ ശബരിമല സീസന്‍ അല്ലാത്തത് കൊണ്ട് യാതൊരു ശല്യവും ഇല്ലാതെ അവക്ക് വിഹരിക്കാന്‍ കിട്ടിയ സമയം ആയിരിക്കും ഇത്.
പമ്പയിലെ തണുത്ത വെള്ളത്തിലെ കുളി നല്‍കിയ ഉന്മേഷം മലകയറ്റം സുഗമമാക്കി, സന്നിധാനതെതുംപോള്‍ സമയം പുലര്‍ച്ചെ അഞ്ചു മണി.

കാനന വാസനായ അയ്യപ്പന്‍ ഇന്ന് കൊണ്ക്രീട്റ്റ് കാനനത്തിലെ ഈ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പു മുട്ടുന്നുവോ എന്നു സംശയിക്കത്തക്കതാണ് സന്നിധാനത്തിന്റെ ഇന്നത്തെ സ്ഥിതി, ഓരോ വര്‍ഷവും ഭക്തര്‍ ശബരിമലയില്‍ തള്ളുന്നത് കിലോക്കണക്കിന് മാലിന്യം ആണ്, ദേവസ്വം-വനം വകുപ്പുകളുടെ അനാസ്ഥയും കൂടിയാകുമ്പോള്‍ സംഗതികള്‍ പൂര്‍ണമായി, പമ്പാ നദിയും ശബരിമലയും ജീവിക്കുന്ന രക്ത സാക്ഷികളായി മാറിക്കൊണ്ടിരിക്കുന്നു, സ്വര്‍ണപ്പടികളും സ്വര്‍ണ ശ്രീകോവിലും ഉണ്ടെങ്കിലും ഇന്നും ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ പരിമിതമാണ്,മല മൂത്ര വിസര്‍ജ്ജനത്തിനു മതിയായ സൌകര്യങ്ങള്‍ ഇല്ലാതാകുമ്പോള്‍
മല മുഴുവന്‍ മനുഷ്യ മലം കൊണ്ട് നിറയുന്നു, പമ്പയിലെ ജലം കൂടുതല്‍ കൊഴുപ്പുള്ളതായ് തീരുന്നു , പരമ പവിത്രയായ പമ്പാമാതാവിനെ അക്ഷരാര്‍ത്ഥത്തില്‍  ഒരു 'തീട്ടക്കുഴി'യാക്കി മാറ്റുന്നു,

 
       
 ശബരിമല പാക്കേജുകള്‍ വഴി  മറിഞ്ഞ കോടികള്‍ എവിടെ പോയെന്നതും അത്ഭുതാവഹം ആണ് ,ശബരിമല ശുചീകരണം എന്നാല്‍ സര്‍ക്കാരിനും ദേവസ്വം ബോഡിനും ഇക്കാലമത്രയും പമ്പാ വെള്ളത്തിലെ ക്ലോറിന്‍ കലക്കലും, "മരം ഒരു മരം", "അയ്യപ്പന്‍റെ പൂങ്കാവനം സംരക്ഷിക്കുക" എന്നിങ്ങനെയുള്ള ബോര്‍ഡുകളുടെ സ്ഥാപിക്കലും ആയിരുന്നു.ഭക്തര്‍ക്ക് ശരിയായ ബോധവത്കരണവും, അടിസ്ഥാന സൌകര്യങ്ങളുടെ ലഭ്യതയും നല്‍കാന്‍ ഇനിയും ശ്രമിച്ചില്ലാ  എങ്കില്‍ ഈ പ്രശ്നങ്ങള്‍ ഒരു ചോദ്യ ചിഹ്നമായ് തന്നെ അവശേഷിക്കും.



രാവിലെ പ്രാതലിനു ശേഷം ഞങ്ങളുടെ ദൌത്യം ആരംഭിച്ചു,സന്നിധാനത്തിനു പരിസരത്തുള്ള കൊപ്രക്കളം ആണ് ഞങ്ങള്‍ക്ക് സേവനം ചെയ്യാന്‍ നിര്‍ദ്ദേശിക്കപ്പെട്ട സ്ഥലം, ദുര്‍ഗന്ധം വമിക്കുന്ന ചാലുകള്‍ക്കും അട്ട ശല്യം ഉള്ള നീര്‍ക്കുഴികള്‍ക്കും മീതെ ഞങ്ങള്‍ നിരന്നു നിന്ന് പ്ലാസ്റ്റിക്കുകളും കുപ്പിച്ചില്ലുകളും പെറുക്കി മാറ്റി, വര്‍ഷങ്ങളായ് അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കാന്‍ വളരെയേറെ പണിപ്പെടേണ്ടി വന്നു, കക്കൂസുകളുടെ പൊട്ടിയ പൈപ്പുകളും അതിലൂടെ ഒഴുകി എത്തിയ മനുഷ്യ മലത്തിന്റെ ഗന്ധവും ഞങ്ങളുടെ സേവാ സ്ഥലങ്ങളില്‍ പലയിടത്തും സാധാരണം ആയിരുന്നു. പ്ലാസ്റ്റിക്ക് ചാക്കുകളും, പനിനീര്‍ കുപ്പികളും, മഞ്ഞള്പ്പോടിയുടെയും മറ്റും കവറുകള്‍ തന്നെയായിരുന്നു സന്നിധാനത്തെ മാലിന്യങ്ങളുടെ സിംഹ ഭാഗവും.




രണ്ടു ദിവസത്തെ സേവനത്തിനു ശേഷം മലയിറങ്ങുന്നതിനു മുന്‍പായി ശ്രീകോവിലിനു മുന്‍പില്‍ തൊഴുതു നിന്നു, ഭഗവാന്‍ യോഗ നിദ്രയില്‍ ആയതിനാല്‍  ശ്രീ കോവിലിനു മുന്‍പില്‍ ശരണം വിളികള്‍ ഇല്ല, നട അടഞ്ഞു കിടക്കുന്നുവെങ്കിലും ഒരു നിലവിളക്ക് സോപാനത്തില്‍ കൊളുത്തി വച്ചിരിക്കുന്നു..കണ്ണടച്ചു മനസ്സില്‍ അവിടുത്തെ തേജോമയ രൂപം ഓര്‍ത്തു പണ്ടെങ്ങോ പാടിപ്പതിഞ്ഞ വരികള്‍ മന്ത്രിച്ചു 

"കാമ ക്രോധാദി ഹിംസ്ര ജന്തുക്കളാല്‍
ഘോരമെങ്കള്‍ തന്‍ മാനസ കാനനം
വില്ലെടുത്തശ്വ വീര്യാധിരൂഢനായ്
പള്ളി വേട്ട തുടര്‍ന്ന് കൊള്‍കിന്നു നീ "

അവിടുത്തെ വിഗ്രഹം കണ്ടില്ല എങ്കിലും നട തുറന്നിട്ടില്ല എങ്കിലും ഇത് വരെ തോന്നാതെ സംതൃപ്തി, ഒരു നിറവ്‌..

വയസ്സായ അമ്മമാരും, വിദ്യാര്‍ഥികളും, ബ്രഹ്മചാരിമാരും, ആശ്രമാന്തേവാസികളും, ഭക്തരും ഒക്കെ കൂടി മൂവായിരത്തിലധികം സേവാ പ്രവര്‍ത്തകര്‍ സന്നിധാനത്തും, സ്ത്രീകളും ബ്രഹ്മചാരിണിമാരും,വിദ്യാര്‍ഥികളും അടങ്ങുന്ന സംഘം പമ്പയിലും മൂന്നാല് ദിവസങ്ങള്‍ കൈ മേയ് മറന്നു അധ്വാനിച്ചു, കൂടാതെ സായിബാബാ ഭക്തരും ,അയ്യപ്പ സേവാ സംഘവും, മറ്റു സന്നദ്ധ സേവാ പ്രവര്‍ത്തകരും അടങ്ങുന്ന ആയിരത്തോളം പ്രവര്‍ത്തകരും ഏകതാനതയോടെ പ്രവര്‍ത്തിച്ചു, മലയിറങ്ങുമ്പോള്‍ പലരുടെയും കാലുകളില്‍ അട്ടകടിച്ച പാടുകളില്‍ നിന്നും രക്തം വമിക്കുന്നുണ്ടായിരുന്നു, ഇപ്പോള്‍ ശബരിമലയും പമ്പയും വൃത്തിയുള്ളതാണ് അത് അങ്ങിനെ തന്നെ നിലനിര്‍ത്താന്‍ ദേവസ്വം ബോര്‍ഡിനു ഇച്ഛാ ശക്തി ഉണ്ടാവട്ടെ എന്നും .. ഇനിയും ഈ പുണ്യ ഭൂവില്‍ നിഷ്ക്കരുണം മാലിന്യങ്ങള്‍ തള്ളാന്‍ ഭക്തര്‍ക്ക് തോന്നാതിരിക്കട്ടെ എന്നും പ്രാര്‍ഥിക്കുന്നു,

മലയിറങ്ങി മടക്കയാത്ര തുടങ്ങുമ്പോള്‍ കയ്യിലിരുന്ന അമ്മയുടെ ബുക്ക് പകുത്തു നോക്കിയപ്പോള്‍ അവിടുത്തെ  വാക്കുകള്‍ ഹൃദയത്തിനെ ആര്‍ദ്രമാക്കി "നിസ്വാര്തമായ് സേവനം ചെയ്യൂ അതാണെന്‍റെ പൂജ " അയ്യപ്പ സന്നിധിയില്‍ സേവനം ചെയ്യാന്‍ കിട്ടിയ ഈ മഹാഭാഗ്യത്തിന് അമ്മയോട് ഒരായിരം നന്ദി പറഞ്ഞു..ബസ്സ് നീങ്ങിത്തുടങ്ങി പുറത്ത് മഴ തകര്‍ത്ത് പെയ്യുകയാണ്,
അയ്യപ്പ സ്വാമിയുടെ അനുഗ്രഹ വര്‍ഷം എന്ന പോലെ....